റേഷന് ബുദ്ധിമുട്ടുമ്പോള്‍ ആളുകളില്‍ നിന്നും പണം വാങ്ങുന്നു; പി.എം കെയര്‍ നിധി ഓഡിറ്റ് ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി

കൊവിഡ് വ്യാപനത്തിനിടെ രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയര്‍ നിധി സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റേഷനും വെള്ളത്തിനും പണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്ന കോവിഡ് സമയത്ത് ആളുകളില്‍ നിന്നും പി.എം കെയര്‍ നിധിയിലേക്ക് 100 രൂപ വീതം സര്‍ക്കാര്‍ വാങ്ങുന്ന അവസരത്തിലാണ് ഓഡിറ്റിങ് ആവശ്യവുമായി പ്രിയങ്ക എത്തിയത്.

ബദോഹിയിലെ ജില്ലാ മജിസ്ട്രേറ്റ് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച എല്ലാവരുടെ കയ്യില്‍ നിന്നും 100 രൂപ വീതം വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ഉദാഹരിച്ചാണ് പ്രിയങ്ക ട്വീറ്റ്.

‘ഈ സമയത്ത് ഒരു നിര്‍ദേശം മുന്നോട്ട് വെക്കുകയാണ്. റേഷനും വെള്ളത്തിനും പണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് എല്ലാവരുടെയും കയ്യില്‍ നിന്ന് 100 രൂപ വീതം സര്‍ക്കാര്‍ വാങ്ങുന്നു. പി.എം കെയറിനെ കുറിച്ച് ഒരു സര്‍ക്കാര്‍ ഓഡിറ്റ് ആവശ്യമായി വന്നിരിക്കുകയാണ്’, പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

്ബദോഹിയിലെ ജില്ലാ മജിസ്ട്രേറ്റ് അയച്ച സര്‍ക്കുലറും ട്വീറ്റിനോടൊപ്പം പ്രിയങ്ക പങ്കുവെച്ചു. മജിസ്ട്രേറ്റ് അയച്ച സര്‍ക്കുലറില്‍ ഓരോ ഉദ്യോഗസ്ഥന്‍മാര്‍ എത്ര രൂപ വീതം വെച്ച് പിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിനെയും പറ്റിച്ച് നാട് വിട്ടവരുടെ 68,000 കോടി രൂപ എഴുതി തള്ളിയ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

പരിച്ഛേദന സമയത്ത് പൊതുജനങ്ങള്‍ക്ക് മുമ്പിലുള്ള സുതാര്യത പ്രധാനമാണ്. ഇത് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും നല്ലതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പി.എം കെയറിലേക്ക് വന്ന സംഭാവന തുകകള്‍ മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.