എം.എല്‍.എമാരെ വാങ്ങുമ്പോള്‍ ജി.എസ്.ടി ഈടാക്കിക്കൂടേ? വരുമാനമാകുമല്ലോ-കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നു എന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എംഎല്‍എമാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് തരൂരിന്റെ പരിഹാസം. ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താന്‍ ഈ വഴി സ്വീകരിച്ചാല്‍ പോരെയെന്നും ഫേസ്ബുക്കില്‍ തരൂര്‍ കുറിച്ചു.

‘സര്‍ക്കാര്‍ വരുമാനത്തിനായി ഹതാശമായി ആഗ്രഹിക്കുന്നുവെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാല്‍ അതിന് ജിഎസ്ടി ചുമത്തി കൂടുതല്‍ പണം കണ്ടെത്തിക്കൂടേ?’- എന്നാണ് തരൂരിന്റെ ചോദ്യം.

If the government is so desperate for revenue, instead of taxing our petrol and diesel at 32 rupees a litre, couldn’t they make much more money imposing GST on the rising purchase price of MLAs?

Posted by Shashi Tharoor on Wednesday, July 22, 2020

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി നേതാക്കള്‍ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം.