കോഴിക്കോട്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുറപ്പെട്ടു. നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്. 148 മുതിര്‍ന്നവരും നാല് കൂട്ടികളുമായി 152 പേരടങ്ങുന്ന സംഘമാണ് വിമാനത്തിലുള്ളത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ റിയാദില്‍ നിന്നുള്ള വിമാനത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരുമാണ് എത്തിയത്. യാത്രക്കാരില്‍ 84 പേര് ഗര്‍ഭിണികളാണ്. 22 കുട്ടികളും അഞ്ച് പേര് അടിയന്തര ചികിത്സയ്ക്കെത്തുന്നവരുമാണ്.
വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍, എന്നീ യാത്രക്കാരും വിമാനത്തിലുണ്ട്. വിമാനത്താവളത്തില്‍ നടന്ന പരിശോധനകള്‍ക്ക് ആളുകളെ ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റും. എയ്റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മറ്റു സംസ്ഥാനക്കാരെ ഇന്ന് തന്നെ അവരുടെ ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റും. അതത് സംസ്ഥാനങ്ങളിലാണ് നിലവില്‍ അവര്‍ക്ക് ക്വാരന്റൈന് ഒരുക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.
റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വൈകി പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഈ വിമാനത്തില്‍ അഞ്ചു വിമാന ജീവനക്കാര്‍ അടക്കം ആകെ 152 യാത്രക്കാരുള്ളത്. റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ്19 തെര്‍മല്‍ പരിശോധന നടത്തി. വിമാനത്തിലുള്ളവര്‍ക്കെല്ലാം സുരക്ഷാവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള്ള സുരക്ഷാകിറ്റുകള്‍ റിയാദ് കെ.എം.സി.സി വിതരണം ചെയ്തു.