മാനസിക വൈകല്യമുള്ള പത്ത് വയസുകാരിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ജയ്പൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന പത്തുവയസ്സുകാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരനടകം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജയ്പൂരിലെ മനോഹര്‍പൂരില്‍ നടുക്കുന്ന സംഭവം നടന്നത്. സഹോദരന്‍ സീഷന്‍ അലിയും സുഹൃത്തുക്കളായ സാജിദ് അലി, അംജദ് അലി, വാജിദ് അലി എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

മാനസിക വൈകല്യമുള്ള മകളെ കാണാനില്ലെന്ന് കാട്ടി മെയ് 17 ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മെയ് 21 ന് അടുത്തുള്ള വനത്തില്‍ നിന്നും പിതാവ് അവളുടെ വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി. പിന്നാലെ നടന്ന തിരച്ചിലിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

സഹോദരിയുടെ മാനസികമായി വൈകല്യമാണ് പ്രതി കൊലപാതകത്തിന് കാരണമായി പറയുന്നത്. ദിനചര്യകള്‍ പോലും ചെയ്യാന്‍ കഴിയാത്തത് ബാധ്യതയായെന്നും പ്രതി പറഞ്ഞതായി പ്രാഥമിക അന്വേഷണത്തിലുണ്ട്. പ്രദേശത്ത് മൊബൈല്‍ ലൊക്കേഷനും മറ്റും ഉപയോഗപ്പെടുത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ട ഒരു സാക്ഷിയും പൊലീസിന് തെളിവായി. പെണ്‍കുട്ടിയ കൊലപെടുത്താനായി കൂട്ടിക്കൊണ്ടുപോയി പ്രതിയും സംഘവും അവിടെവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കാണാതായയാള്‍ പ്രായപൂര്‍ത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ പെണ്‍കുട്ടിയാണെന്നതിനാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

SHARE