ജൂണ്‍ 21 നും 28 നും ഇടയില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം

രാജ്യത്ത് ജൂണ്‍ 21 നും 28 നും ഇടയില്‍ കോവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം. പ്രതിദിനം 7,000-7,500 പോസിറ്റീവ് കേസുകള്‍ ഈ കാലയളവില്‍ കണ്ടേക്കാമെന്നും ഗവേഷകരുടെ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദദുലാല്‍ ബൈരാഗിയും മറ്റ് അഞ്ച് ഗവേഷകരുമാണ് പഠനം നടത്തിയത്.

ജൂലൈ രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് കണ്ടേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. പ്രത്യേക മരുന്നുകളുടെയും വാക്‌സിനുകളുടെയും അഭാവത്തില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വഴികള്‍ തേടുമ്പോള്‍ തന്നെ കൊറോണ വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് തടയാന്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

SHARE