സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു കൊല്ലപ്പെട്ട വിഷയത്തില്‍ പ്രമുഖര്‍ പ്രതികരിക്കാത്തതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധനമുയകുന്നു. ഗോതമ്പുണ്ടയില്‍ സ്ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. പൊട്ടിത്തെറിയില്‍ പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിന്റെ ഉടമയുടെ പരാതിയില്‍ കേസും രേഖപ്പെടുത്തി.
അതേസമയം ഹിമാചലില്‍ നടന്ന സംഭവം റിപ്പോര്‍ട്ടായിട്ടും വായ തകര്‍ന്ന പശുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും കേരളത്തിലെ ആന കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച പ്രമുഖരാരും പ്രതികരിക്കാത്തതാണ് സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായിരിക്കുന്നത്. കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വിവാദമായിരുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മലപ്പുറത്തിനെതിരേ വ്യാപക വിദ്വേഷ പ്രചാരണമാണ് നടന്നത്. കേരളത്തിലെ ബിജെപി നേതാക്കളും മനേകാ ഗാന്ധി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരും ആന ചരിഞ്ഞതില്‍ അനുശോചനവുമായി രംഗത്തെത്തി. എന്നാല്‍, ഗര്‍ഭിണിയായ പശുവിന് ഭക്ഷണത്തില്‍ സ്ഫോടക വസ്തു നിറച്ച് നല്കിയ സംഭവത്തില്‍ സംഘപരിവാര്‍ മൗനം പാലിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
ഇതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി, താന്‍ ഓടുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെ താരം റോസ്റ്റിങിന് വിധേയമായിരിക്കുകയാണ്. ലോക്ക്ഡൗണിനിടെ നടത്തുന്ന പരിശീലന വീഡിയോയാണ് താരം, തലക്കെട്ടിടാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിന് മറുപടിയായി പലരുമിട്ടത്, കേരളത്തിലെ ആനയില്‍ പ്രതികരിച്ച കോലി ഹിമാചലിലെ പശുവില്‍ പ്രതികരിക്കാതെ ഓടികയാണെന്നാണ്.
ഗുർഡ്യാൽ സിങ് എന്ന വ്യക്തിയുടെ പശുവാണ് ആക്രമത്തിന് ഇരയായത്. വായ പൂര്‍ണമായും തകര്‍ന്നതോടെ പശുവിന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്ന് ഉടമ വിഡിയോയില്‍ പറയുന്നു. ഗോതമ്പ് മാവില്‍ പൊതിഞ്ഞാണ് സ്ഫോടകവസ്തു വച്ചിരുന്നത്. വന്യമൃഗങ്ങള്‍ക്കായി വച്ച കെണിയില്‍ പശു പെട്ടതാണെന്നാണ് സൂചനയുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ അയല്‍ക്കാരനെ സംശയമുണ്ടെന്ന് ഉടമ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.