പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളമുടക്കം; മുന്നാഴ്ച്ചക്കുള്ളില്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ മുഴുവന്‍ ജീവനക്കാരുടെയും പതിനെട്ട് മാസമായി മുടങ്ങിയ ശമ്പളം എത്രയുംപെട്ടന്ന് നല്‍കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി മൂന്നാഴച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി പറഞ്ഞു. ഭെല്‍ ഇ.എം.എല്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് അനു ശിവരാമന്റെതാണ് ഇടക്കാല ഉത്തരവ്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നീതിആയോഗ് നിര്‍ദ്ദേശപ്രകാരം ഓഹരികള്‍ വിറ്റഴിക്കുന്നുതുമായി ബന്ധപ്പെട്ട ബെല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ 49 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനുളളതിനാല്‍ ബാക്കി 51 ഓഹരികള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണന നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു സര്‍ക്കാരുകളുടെയും വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ ബെല്ലിന്റെ ചുമതല വഹിച്ചിരുന്ന സ്‌പെഷ്യല്‍ ഓഫീസറെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും തുടര്‍ന്ന് തൊഴിലാളികളുടെ ശമ്പളം മുടങ്ങുകയുമായിരുന്നു.

ഉത്തരവിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതോടെയാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികള്‍ പതിനെട്ട് മാസത്തോളമായി ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായത്. ഇക്കാര്യമാണ് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചത്. വാദം അംഗീകരിച്ച കോടതി ഏറ്റെടുക്കല്‍ നടപടി എവിടെവരെയായെന്നും കാലതാമസത്തിന് കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളോടു നിര്‍ദ്ദേശിച്ചു. എന്നാല്‍ കോവിഡ് മൂലം കൂടുതല്‍ സമയം ആവശ്യമാണന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഹര്‍ജി മൂന്നാഴച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഭെല്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ഉടന്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ എറ്റടുത്ത് സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ രണ്ട് വര്‍ഷം മുമ്പുള്ള പ്രഖ്യാപനം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ടിയു തൊഴിലാളികള്‍ കമ്പനിയില്‍ റിലേ സത്യാഗ്രഹ സമരം നടത്തിയി

SHARE