ലോകത്ത് കോവിഡ് മരണം 26,000 കടന്നു, ആകെ രോഗികള്‍ ആറ് ലക്ഷത്തോളം


ഇറ്റലി: ലോകത്ത് കൊവിഡ് മരണം 26000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലാണ് രോഗം ഏറ്റവും വേഗത്തില്‍ പടരുന്നത്. 1421 പേര്‍ മരിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 94000 കടന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലെ മരണ സംഖ്യ 9,000 കടന്നു. ഇറ്റലിയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 919 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്പെയിനില്‍ മരണം അയ്യായിരത്തോട് അടുക്കുകയാണ്. രോഗ വ്യാപനം തടയാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അമേരിക്കയും ചൈനയും പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും. കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

SHARE