കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ് ബോണസിന് അര്‍ഹരാവുക.

കോവിഡ് പ്രതിരോധ പോരാട്ടത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ബോണസുകള്‍ക്ക് ഞായറാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ വെര്‍ച്വല്‍ കാബിനറ്റ് യോഗത്തിലാണ് ബോണസ് പ്രഖ്യാപിച്ചത്.

”അടിയന്തിര ഘട്ടങ്ങളില്‍ നിര്‍ണായക ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിനുള്ള ഒരു സംവിധാനവും മാനദണ്ഡവും ഞങ്ങള്‍ അംഗീകരിച്ചു, കാരണം പ്രതിസന്ധി ഘട്ടത്തില്‍ അനങ്ങാതെ നിന്നവരുടെ നിരന്തരമായ ശ്രമങ്ങളെ ഞങ്ങള്‍ വിലമതിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കുമായി ഏറ്റവും മികച്ചത് ആട്രിബ്യൂട്ട് ചെയ്യുന്നത് യുഎഇ തുടരും.’, ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തില്‍ സ്വദേശികളും വിദേശികളും ഒരുപോലെ രാജ്യത്തിനൊപ്പം നിന്നെന്നും ഷെയ്ഖ് മുഹമ്മദ് അനുമോദിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനയും പ്രധാന താല്‍പ്പര്യവും പോലെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് മികച്ച പരിചരണവും പുനരധിവാസ സേവനങ്ങളും നല്‍കുന്നത് ഉറപ്പാക്കുന്നതിന് സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ച് ഒരു സംയോജിത സംവിധാനം രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

‘യുഎഇയില്‍ ഞങ്ങളുടെ പ്രതീക്ഷകളും മനോവീര്യവും ഉയര്‍ന്നതാണ്. ഏറ്റവും പ്രധാനമായി, നമ്മുടെ സര്‍ക്കാര്‍ വഴക്കമുള്ളതും സജീവവുമാണ്. ഞങ്ങള്‍ക്ക് ഉയര്‍ന്നനിലവാരത്തിലുള്ളതും ഉത്തരവാദിത്തമുള്ളതുമായ സംഘങ്ങളുണ്ട്, ”ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അവരുടെ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യുഎഇ ഭരണകൂടം എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടെയാണ് സര്‍ക്കാര്‍. നമ്മുടെ വരുംതലമുറയ്ക്ക് യോഗ്യമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഈ രംഗത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനം തുടരുകയാണ്”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.