ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ട്് ഇന്നേക്ക് 100 ദിവസം തികയുന്നു. വേള്‍ഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നിരിക്കുകയാണ്. രോഗികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇന്ന് വരാനിരിക്കുന്നതേയുള്ളൂ.
മാര്‍ച്ച് 25നായിരുന്നു രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. നൂറ്റ് മുപ്പതോളം കോടി ജനങ്ങള്‍ക്ക് നാല് മണിക്കൂര്‍ മാത്രം സമയം നല്കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി മോദി രാജ്യം പൂര്‍ണ്ണമായി അടച്ചുപൂട്ടിയത്. മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 25 മുതൽ ലോക്ക് ഡൗൺ നിലവിൽ വരികയും ചെയ്തു. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
എന്നാല്‍ ലോക്ക്ഡൗണ്‍ നീളുന്നതും ആളുകള്‍ ദുരിതമനുഭവിക്കുന്നതും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനുമാണ് രാജ്യം പിന്നീട് സാക്ഷ്യംവഹിച്ചത്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ നാലു തവണ നീട്ടേണ്ട അവസ്ഥയും ഉണ്ടായി. കുടിയേറ്റ തൊഴിലാളികളുടെ പലായനം വലിയ വിവാദങ്ങളും ഉണ്ടാക്കി. വിവിധ സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും പിന്നീട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രസർക്കാർ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു.
കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് രണ്ട് തവണ കൂടി ലോക്ക് ഡൗൺ നീട്ടി. നാല് തവണയായി നടപ്പിലാക്കിയ ലോക്ക് ഡൗണിന് ശേഷം അൺലോക്കിലേക്ക് കടക്കുകയായിരുന്നു രാജ്യം.
മാര്‍ച്ച് 25ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അന്ന് രോഗികളുടെ എണ്ണം 550 മാത്രമായിരുന്നു ഇന്നലെ രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5.85 ലക്ഷം കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ല്ലി, മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബുധനാഴ്ച ഇന്ത്യയില്‍ കൊറോണ വൈറസ് എന്ന നോവലിന്റെ കേസുകള്‍ 6 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 5537 പുതിയ കേസുകള്‍ കൂടി മൊത്തം 79,075 കേസുകളായി. 93,154 രോഗികള്‍ സുഖം പ്രാപിച്ചു. 8053 പേര് മരിച്ചു. സജീവമായ കേസുകളില്‍ 29,715 എണ്ണം മുംബൈയില്‍ നിന്നാണ്.
ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ബുധനാഴ്ച 2442 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസുമായി ബന്ധപ്പെട്ട 61 മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു. ദില്ലിയില്‍ ഇപ്പോള്‍ 27,007 സജീവ കേസുകളാണുള്ളത്. 59,992 രോഗികള്‍ ഡല്‍ഹിയില്‍ കോവിഡ് മുക്തരായി. ആകെ മരണം 2803 ആണ്.
Read More: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയം; വരച്ചുകാട്ടി രാഹുല്‍ ഗാന്ധി
ജൂണ്‍ മാസത്തില്‍ 4 ലക്ഷത്തോളം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവിസവും ആഴ്ചയും മാസവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായി മാറുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം വര്‍ധനവുണ്ടായത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 507 രോഗികള്‍ മരിച്ചതായാണ് ബുധനാഴ്ചത്തെ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ മരിച്ച കോവിഡ് രോഗികളുടെ മൃതശരീരങ്ങള്‍ വലിയ കുഴിയിലേക്ക് വലിച്ചെറിയുന്ന ഭീകര ദൃശ്യം ഇന്നലെ രാജ്യത്തെ ഞെട്ടിച്ചിരുന്നു.