തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്ക പട്ടികയില്പെട്ടതിനെ തുടര്‍ന്ന് നടന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എം.എല്‍.എ ഡി കെ മുരളിയും ക്വാറന്റീനില്‍ പ്രവേശിച്ചു. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ ഇരുവരും പങ്കെടുത്തതോടെയാണ് നടനും എം.എല്‍.എയും ക്വാറന്റീന് ലിസ്റ്റില്‍ വന്നത്.
റിമാന്റ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി.ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി. മുന്‍കരുതലിന്റെ ഭാഗമായാണ് സുരാജിനോടും ഡി.കെ മുരളിയോടും ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് മഹാമാരി വിതച്ച വിപത്തിൽ നിന്നു കരകയറാൻ പാവങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 23ന് നടന്റെ പുരയിടത്തില്‍ തിരുവനന്തപുരം നഗരസഭ തുടങ്ങിയ കപ്പ കൃഷി പദ്ധതിയുടെ ഭാഗമായായിരുന്നു ചടങ്ങ്. പരിപാടിയില്‍ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി സുരാജും സഹോദരനും വാമനപുരം എം എല്‍ എ ഡി കെ മുരളിയും നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജിയടക്കമുള്ളവരും തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കിയ ശേഷം കുറച്ച് ഉദ്യോസ്ഥരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചു.
അതേസമയം, വെഞ്ഞാറമൂട് സമ്പര്‍ക്കത്തിലൂടെ രോഗം സഥിരീകരിച്ചയാള്ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗി വിദേശത്തു പോയതിന്റെയോ അന്യ സംസ്ഥാനങ്ങളില്‍ പോയതിന്റെയോ വിവരങ്ങളൊന്നും തന്നെയില്ല. മദ്യപിച്ച് കാറോടിച്ച് പോലീസുകാരെ ഇടിച്ചതിന് മെയ് 22നാണ് വെ പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും
അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ഇന്നലെ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് മാത്രം ആകെ 5966 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്.